Tuesday, December 23, 2014

ഡിസംബര്‍ രണ്ടായിരത്തി പന്ത്രഞങ്ങളുടെ ആപ്പീസില്‍ സൌന്ദര്‍ രാജന്‍ എന്നൊരാളുണ്ട്.  അദ്ദേഹം മിനിഞ്ഞാന്ന്‍ അടുത്തൂണ്‍ പറ്റി.

ജീവിതത്തെക്കുറിച്ച് യാതൊരു വ്യാകുലതയുമില്ലാത്ത ഒരു പ്രത്യേക മനുഷ്യനാണ്.  വ്യാകുലപ്പെട്ടിട്ടു കാര്യമില്ല എന്നത് ശരിയാണ്.  എങ്കിലും ചെറിയ ചില മുന്‍ കരുതലുകള്‍ നാമൊക്കെ എടുക്കാറില്ലേ? രണ്ടായിരത്തി പതിനൊന്ന്‍ ഡിസംബര്‍ മാസത്തിലോ, അതല്ലെങ്കില്‍ ഈ രണ്ടര വര്‍ഷക്കാലയളവില്‍ എപ്പോഴെന്കിലുമോ ഒരു രണ്ട് വരി എഴുതി നല്‍കിയിരുന്നെങ്കില്‍ ഒരു പക്ഷെ അദ്ദേഹത്തിന്റെ അടുത്തൂണ്‍ ആനുകൂല്യങ്ങളില്‍ നിന്ന്‍ മൂന്നര ലക്ഷം രൂപ അദ്ദേഹത്തിന് നഷ്ടപ്പെടില്ലായിരുന്നു.

രണ്ടായിരത്തി പതിനൊന്ന്‍ ഒക്ടോബര്‍ മാസത്തില്‍ അദ്ദേഹത്തിന് അക്കൌണ്ട്സ് ഓഫീസര്‍ ആയി പ്രമോഷന്‍ ലഭിച്ച്, മദിരാശിയിലുള്ള ഞങ്ങളുടെ റീജ്യണല്‍ ആപ്പീസിലേയ്ക്ക് ട്രാന്‍സ്ഫര്‍ ആയിപ്പോയി.

ഞാന്‍ ഒരു വര്‍ഷമായി ക്വാര്‍ട്ടെഴ്സിന്റെ കാര്യസ്ഥനാണല്ലോ. ആംഗലത്തില്‍ കെയര്‍ ടെയ്ക്കര്‍ എന്ന്‍ പറയും.  നൂറ്റി പന്ത്രണ്ട് വീടുകളുടെ മുതലാളി എന്ന്‍ വേണമെങ്കില്‍ പറയാം.  കാര്യസ്ഥന്‍റെ പണികളില്‍ പെടുന്ന ഒന്നാണ് നിയമപ്രകാരമാല്ലാതെ ക്വാര്‍ ടെഴ്സില്‍ താമസിയ്ക്കുന്ന ആളുകളെ കുടി ഒഴിപ്പിയ്ക്കല്‍.

ഒരാള്‍ ട്രാന്‍സ്ഫെര്‍ ആയിപ്പോയാല്‍ രണ്ട് മാസത്തിനകം വീടോഴിയണം എന്നാണ് നിയമം.  അങ്ങനെ ചെയ്യാത്ത പക്ഷം, പ്രസ്തുത വ്യക്തി ഒരു അപേക്ഷ കൊടുക്കണം.  ചില പ്രത്യേക സാഹചര്യങ്ങളില്‍ ഈ കാലാവധി നീട്ടിക്കൊടുക്കാനുള്ള അധികാരം എസ്റ്റേറ്റ്‌ ആപ്പീസര്‍ക്കുണ്ട്.

എന്നാല്‍ നമ്മുടെ ശ്രീ സൌന്ദര്‍ രാജന്‍ ഒന്നും എഴുതിക്കൊടുത്തതുമില്ല, വീട് കാലി ചെയ്തതുമില്ല.  ഒന്നു രണ്ട് നോട്ടീസ് അയച്ചു.  മദിരാശിയിലെ ആപ്പീസിലേയ്ക്ക് വിവരം അറിയിച്ചു.  പക്ഷേ  സൌന്ദര്‍ രാജന്‍ നിശ്ശബ്ദനായി നടന്നു.  ഭാര്യയും മകളും ഇവിടെ, അദ്ദേഹം അങ്ങ് മദിരാശിയില്‍.  ശനി, ഞായര്‍ വരും, കൂസലേതും ഇല്ലാതെ തിരിച്ച് പോകും.

എനിയ്ക്ക് കാര്യസ്ഥപ്പണി കിട്ടിയ രണ്ടായിരത്തി പതിമൂന്നു മേയ് മാസത്തിന് ശേഷം, ഞാന്‍ രണ്ട്-മൂന്ന്‍ തവണ ഞാന്‍ അദ്ദേഹത്തെ മുഖം കാണിച്ചു.  അപ്പോഴൊക്കെ അദ്ദേഹം പറഞ്ഞു: നീ കവലപ്പെടാതെ രവീ, എല്ലാം നാന്‍ പാത്ത്ക്കരെന്‍.

അപ്പോഴൊക്കെ ഞാന്‍ തിരിച്ച് പറഞ്ഞു:  കവലപ്പെട വേണ്ടിയത് നീങ്ക താന്‍ സൌന്ദര്‍ സാര്‍, അനുമതിയില്ലാതെ അലുവലക കുടിയിരിപ്പില്‍ തന്കിനാ മാര്‍കറ്റ്‌ വാടക കൊടുക്ക വേണ്ടിയതാ വരും സാര്‍.....

മാസങ്ങള്‍ നീങ്ങി.  സൌന്ദര്‍ രാജന്‍ അവര്കളുടെ അടുത്തൂണ്‍ മാസം എത്തി.  രണ്ടായിരത്തി പതിനാലു മേയ്.  അടുത്തൂണ്‍ ആയിപ്പോയാല്‍ പിന്നെ ആളുടെ പൊടി കിട്ടില്ല.  പെന്‍ഷനില്‍ കൈ വെയ്ക്കാന്‍ ദൈവം തമ്പുരാന് പോലും അധികാരമില്ല.

മേയ് ആദ്യവാരത്തില്‍ ഞാന്‍ ഉഷാറായി.  മാര്‍കറ്റ്‌ വാടക തീരുമാനിയ്ക്കുന്നത് കേന്ദ്ര പി.ഡബ്ല്യു.ദി ആണല്ലോ.  ഒരു കത്തെഴുതി അധികാരിയിടം കയ്യൊപ്പ് വാങ്ങി നേരെ കേന്ദ്ര പി.ഡബ്ല്യു.ദി കോവൈ അലുവലകത്തില്‍ ഷെന്തുവിട്ട് മാര്‍കറ്റ്‌ വാടകൈ എന എന്ത് തെരിന്തുവിട്ടത്.
ണ്ട് വരെ എട്ടായിരത്തി ഇരുപത്തി ആറു രൂപയാണ് പ്രതിമാസ മാര്‍ക്കറ്റ്‌ വാടക.  ജനുവരി രണ്ടായിരത്തി പതിമൂന്നു മുതല്‍ സ്ഥിതി മാറി.  പതിനാലായിരത്തി എണ്ണൂറായി പ്രതിമാസ ചന്ത വാടക.  നിയമം അതാണ്‌.  എന്ത് ചെയ്യും?

ഞാന്‍ കണക്കു കൂട്ടി കണ്ടു പിടിച്ചു.  മൂന്നു ലക്ഷത്തി അന്‍പത്തി രണ്ടായിരത്തി ചില്വാനം രൂപ ശ്രീ സൌന്ദര്‍ രാജനില്‍ നിന്നും പിടിയ്ക്കണം.  അടുത്തൂണ്‍ പറ്റുന്നത് മദിരാശിയില്‍ നിന്നാണല്ലോ.

നല്ല മനോവിഷമമുണ്ടായിരുന്നു.  പക്ഷെ എന്ത് ചെയ്യും?  ഞാന്‍ മദിരാശി ആപ്പീസിലേയ്ക്ക് കത്തെഴുതി അയച്ചു.  മൂന്ന്‍ ലക്ഷത്തി അന്‍പത്തി രണ്ടായിരത്തി ചില്വാനം രൂപ ശ്രീ സൌന്ദര്‍ രാജന്‍റെ അടുത്തൂണ്‍ പണത്തില്‍ നിന്ന്‍ പിടിച്ച് വെയ്ക്കണം, ഇരുപത്തി ഒന്‍പതു മാസക്കാലം ഇവിടെ അനധികൃതമായി താമസിച്ചതിനുള്ള ചന്ത വാടകയായി കേന്ദ്ര പി.ഡബ്ല്യു.ടിയുടെ സര്‍ട്ടിഫിക്കറ്റ് പ്രകാരം കണക്ക് കൂട്ടി കണ്ടു പിടിച്ചതാനീ തുക.

മേയ് മുപ്പതാം തീയതി, അതായത് കഴിഞ്ഞ വെള്ളിയാഴ്ച ശ്രീ സൌന്ദര്‍ രാജന്‍ അടുത്തൂണ്‍ പറ്റുന്ന ദിവസം മദിരാശിയില്‍ നിന്ന്‍ ഫാക്സ് സന്ദേശം വന്നു.  താങ്കളുടെ അപ്പീസിന്റെ നിര്‍ദ്ദേശ പ്രകാരം ശ്രീ സൌന്ദര്‍ രാജന്‍റെ അടുത്തൂണ്‍ പണത്തില്‍ നിന്നും പറഞ്ഞ തുക പിടിച്ച് വെച്ചതായി ഇതിനാല്‍ അറിയിച്ച് കൊള്ളുന്നു.

ഇന്ന്‍ രാവിലെ ഞാന്‍ സൌന്ദര്‍ രാജനെ കണ്ടു.  പതിവ് പോലെ പാന്റ്സിന്റെ വലത്തെ പോക്കറ്റില്‍ കയ്യിട്ടാണ് വരവ്.

അടുത്തെത്തിയപ്പോള്‍ ഞാന്‍ പറഞ്ഞു: സാര്‍, എന്‍ മേലെ കൊപപ്പെടാതീന്കെ, നാന്‍ നെനച്ചാല്‍ ഇന്ത വിഷയത്തില്‍ ഒന്നും സെയ്യ മുടിയാത് സാര്‍....

സൌന്ദര്‍ രാജന്‍ പതിവ് പല്ലവി തിരിച്ച് പറഞ്ഞു:  നീ ഒന്നും കവലപ്പെടാതെ രവീ, എല്ലാം നാന്‍ പാത്തിക്കരെന്‍...... 

No comments:

Post a Comment